തിരുവനന്തപുരം ∙ വോട്ടെടുപ്പിനു തലേന്നു രാവിലെ തുടങ്ങുന്ന ഇടവേളയില്ലാത്ത ജോലിക്കു വിരാമം ഏകദേശം 41 മണിക്കൂറിനു ശേഷം. സംസ്ഥാനത്തെ മൂന്നരലക്ഷത്തോളം പോളിങ് ഉദ്യോഗസ്ഥരുടെ 2 ദിവസത്തെ കഷ്ടപ്പാടുകൾക്ക് ഇത്തവണയും മാറ്റമില്ല. പോളിങ് ദിവസം അതിരാവിലെ തുടങ്ങുന്ന ജോലി അവസാനിപ്പിച്ച് പോളിങ് സാമഗ്രികൾ തിരികെയേൽപിച്ചപ്പോൾ മിക്ക കലക്ഷൻ സെന്ററുകളിലും സമയം രാത്രി ഒരുമണി.
ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചതു മിക്കയിടത്തും കലക്ഷൻ സെന്ററുകളുടെ സമയക്രമത്തെ തകിടം മറിച്ചു. സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗത്തിലൂടെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനും പുതു സംവിധാനം ഒരുക്കിക്കൂടേ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.
6 ബൂത്തുകളുള്ള ഒരു സ്കൂളിൽ പൊലീസുകാർ ഉൾപ്പെടെ അൻപതോളം ജീവനക്കാർ. അവർക്കെല്ലാം കൂടി 2 ദിവസത്തേക്ക് ഒരു ശുചിമുറി മാത്രം.തിരുവനന്തപുരം ജില്ലയിലെ ഒരു പോളിങ് ഉദ്യോഗസ്ഥയുടെ 2 ദിവസത്തെ അനുഭവമിങ്ങനെ; ‘‘കലക്ഷൻ സെന്ററിൽ എട്ടിന് സാമഗ്രികൾ വിതരണം ചെയ്യുമെന്നു പറഞ്ഞെങ്കിലും കയ്യിൽ കിട്ടിയപ്പോൾ 11.30. വരാന്തയിലിരുന്ന് എല്ലാമുണ്ടോയെന്നുറപ്പാക്കി കമ്മിഷൻ നിയോഗിച്ച ബസിൽ കയറി.
6 ബൂത്തുകളിലേക്കുള്ളവർ വന്ന ശേഷമേ വണ്ടി വിടൂ. ചില ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസർമാർ എത്താത്തതിനെത്തുടർന്നു ബസിലെ ഇരിപ്പ് ഒന്നര വരെ നീണ്ടു. കടുത്ത ചൂടിൽ ഒപ്പമുള്ള ഒരു ഉദ്യോഗസ്ഥയ്ക്കു തലവേദന കലശലായി. ബൂത്തിലെത്തിയപ്പോൾ സമയം മൂന്ന്. ബൂത്തിലിടാനുള്ള കസേര വരെ അടുത്ത വീട്ടിൽനിന്നു കടംവാങ്ങി.
തരക്കേടില്ലാത്തൊരു സ്കൂളായിരുന്നതിനാൽ ശുചിമുറി തേടി അലയേണ്ടി വന്നില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ അയൽവീടുകളായിരുന്നു ശരണം.ഉറക്കം ബൂത്തിലെ ബെഞ്ചിൽ. പൂരിപ്പിക്കാൻ ഒട്ടേറെ ഫോമുകളുള്ളതിനാൽ ഉറക്കമൊന്നും കാര്യമായില്ല. രാവിലെ അഞ്ചരയ്ക്ക് മോക്ക് പോളിങ്. പിന്നീട് നോൺ സ്റ്റോപ്പ് പോക്കാണ്. ഭക്ഷണം കുടുംബശ്രീ അംഗങ്ങൾ കൃത്യമായി എത്തിച്ചെങ്കിലും അതു കഴിക്കാൻ ഇടവേള കിട്ടിയില്ല. ഏഴിനു പോളിങ് അവസാനിച്ചപ്പോൾ ഒന്നരമണിക്കൂറോളം ജോലി ബാക്കിയുണ്ടായിരുന്നു. ഒരു റൂട്ടിലെ എല്ലാ ബൂത്തുകളിലെയും ജോലി അവസാനിപ്പിച്ച് കലക്ഷൻ സെന്ററിലെത്തുമ്പോൾ സമയം രാത്രി 11.30. അത്താഴം കഴിച്ചിട്ടില്ല.
കലക്ഷൻ സെന്ററിൽ വൻതിരക്ക്. ഞങ്ങളുടെ പോളിങ് സാമഗ്രികൾ വാങ്ങാനുള്ള ടോക്കൺ 21. അഞ്ചാമത്തെ ടോക്കൺ പോലും സമർപ്പിച്ചുകഴിഞ്ഞിട്ടില്ല. വിശപ്പു കലശലായിരുന്നു. ഞങ്ങളാരും കഴിച്ചില്ല. എല്ലാം കൊടുത്ത് ഇറങ്ങുമ്പോൾ സമയം അർധരാത്രി ഒരുമണി. അപ്പോഴും ഒട്ടേറെപ്പേർ കൗണ്ടറുകളിൽ നിൽപുണ്ടായിരുന്നു.’’
കടപ്പാട്: ഉറവിട ലിങ്ക്
Your email address will not be published. Required fields are marked *
ettan movie: ജെറ്റ് മീഡിയ ഒരുക്കുന്ന ‘ഏട്ടന്’ വരുന്നു; ചിത്രീകരണം 19ന് അതിരപ്പള്ളിയില്‍ – vijay babu bava chelladurai and lal krishna starrer ettan movie will start rolling from april 19th
wolf movie review: samyuktha menon, shine tom chacko, jaffer idukki starrer wolf malayalam movie review rating, Rating: { 2.5/5}
indrans family: ‘പെണ്ണ് കാണാൻ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല’; മനസ്സ് തുറന്ന് ഇന്ദ്രൻസ് – actor indrans opens up about his family and wife shantakumari
hridayam first look: മനസ്സുതൊട്ട് ‘ഹൃദയം’; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ – vineeth sreenivasan directorial pranav mohanlal, kalyani priyadarshan and darshana rajendran starrer hridayam first look
vivek old tweet: ഈ ജീവിതം ഒരുനാള്‍ അവസാനിക്കും, പക്ഷെ…; മരണത്തെ കുറിച്ചുള്ള വിവേകിന്റെ ട്വീറ്റ് വൈറലാവുന്നു – late actor vivek’s old tweet about death goes viral on social media
© 2018 Malayalam News Times.