തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, മുസ്ലീം കമ്മീഷണറാണ്: വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എംപി
വഖഫ് ഭേദഗതി നിയമം സംബന്ധിച്ച് എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് ഖുറൈഷിയ്ക്കെതിരെ ദുബെ വിമർശനമുന്നയിച്ചത്.

സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ നടത്തിയ പ്രസ്താവനകളിലൂടെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബിജെപി എംപി നിഷികാന്ത് ദുബെ പുതിയ പ്രസ്താവനയുമായി രംഗത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറൈഷി "ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, മറിച്ച് ഒരു മുസ്ലീം കമ്മീഷണറാണ്" എന്ന് ദുബൈ ആരോപിച്ചു. വഖഫ് ഭേദഗതി നിയമം സംബന്ധിച്ച് എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് ഖുറൈഷിയ്ക്കെതിരെ ദുബെ വിമർശനമുന്നയിച്ചത്.
2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഖുറൈഷി സേവനമനുഷ്ഠിച്ചിരുന്നു.
ഖുറൈഷിയുടെ ഭരണകാലത്ത് ജാർഖണ്ഡിലെ സന്താൽ പർഗാന ഡിവിഷനിലാണ് ഏറ്റവും കൂടുതൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ ഐഡികൾ നൽകിയതെന്ന് ദുബൈ അവകാശപ്പെട്ടു. എന്നാൽ ഈ പ്രദേശം ദുബൈ പ്രതിനിധീകരിക്കുന്ന ഗൊദ്ദ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്.
What's Your Reaction?






