വെടിനിർത്തൽ ഇല്ല! ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ
വ്യോമാക്രമണം വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചുവെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു

നവംബറിൽ ഇസ്രായേലും സായുധ സംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ വൻ വ്യോമാക്രമണം നടത്തുന്നത്. ഇറാൻ പിന്തുണയുള്ള തീവ്രവാദികളുടെ പ്രദേശത്തെ ഡ്രോൺ സംഭരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ബെയ്‌റൂട്ടിലുടനീളം പ്രതിധ്വനിക്കുകയും ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുകയും ചെയ്ത ആക്രമണത്തിൽ, ഇസ്രായേൽ സൈന്യം പരിസരപ്രദേശങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും കെട്ടിടത്തിന് നേരെ മുന്നറിയിപ്പ് വെടിവയ്പ്പുകളായി മൂന്ന് ചെറിയ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഒഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് പരിഭ്രാന്തരായി താമസക്കാർ ഓടിപ്പോകുന്നതും കാറിലും കാൽനടയായും രക്ഷപ്പെടാൻ ഓടുന്നതും വെടിവയ്പ്പുകളും കേട്ടതായി ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രദേശത്തെ എല്ലാ സ്‌കൂളുകളും സർവകലാശാലകളും ഇന്ന് അടച്ചിടാൻ ലെബനൻ സർക്കാർ ഉത്തരവിട്ടു.
What's Your Reaction?






