കോതമംഗലം ഗ്യാലറി അപകടത്തിൽ 52 പേർക്ക് പരിക്ക്; സംഘാടക സമിതിക്കെതിരെ കേസെടുത്തു
വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോത്താനിക്കാട് കേസെടുത്തത്.

കോതമംഗലത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസെടുത്തു.
വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോത്താനിക്കാട് കേസെടുത്തത്.
അപകടത്തിൽ 52 പേർക്ക് പരിക്കേറ്റു. രാത്രി ടൂർണമെന്റിന്‍റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് മുൻപായിരുന്നു അപകടം.
അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിൽ നിർമിച്ച താൽക്കാലിക ഗാലറിയുടെ കാലുകൾ മഴയിൽ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്ന് കരുതുന്നു.
കവുങ്ങിന്‍റെ തടികൊണ്ട് നിർമ്മിച്ച താൽക്കാലിക ഗാലറിയാണ് തകർന്നത്.
നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. അവധി ദിവസമായതിനാൽ നിരവധി പേരാണ് മത്സരം കാണാനെത്തിയത്.
What's Your Reaction?






