വിട്ടുവീഴ്ച ഇല്ലാതെ സുരക്ഷാ സേന! ലഷ്കർ ഭീകരരുടെ വീടുകൾ തകർത്തെറിഞ്ഞു, ഇതുവരെ പൊളിച്ചത് 8 വീടുകൾ
ഒന്ന് ഷോപ്പിയാൻ ജില്ലയിലെ അദ്നാൻ ഷാഫിയുടേതും മറ്റൊന്ന് പാകിസ്ഥാനിൽ നിന്ന് പ്രവർത്തനം നടത്തുന്ന ഫാറൂഖ് അഹമ്മദിന്റേതുമാണ്.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാതെ സുരക്ഷാ സേന. രണ്ട് ഭീകരരുടെ കൂടി വീടുകൾ സുരക്ഷാ സേന തകർത്തു. ഒന്ന് ഷോപ്പിയാൻ ജില്ലയിലെ അദ്നാൻ ഷാഫിയുടേതും മറ്റൊന്ന് നിലവിൽ പാകിസ്ഥാനിൽ നിന്ന് പ്രവർത്തനം നടത്തുന്ന ഫാറൂഖ് അഹമ്മദിന്റേതുമാണ്.
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ മറ്റൊരു ലഷ്കർ-ഇ-തൊയ്ബ ഭീകരനായ ജമീൽ അഹമ്മദിന്റെ വീടും സേന ബോംബിട്ട് തകർത്തിരുന്നു. 26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനായിരുന്നു പഹൽഗാമിൽ പൊലിഞ്ഞത്. ഏപ്രിൽ 22നായിരുന്നു വിനോദ സഞ്ചാരികൾക്ക് നേരെ പാക് ഭീകരാക്രമണം.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, സുരക്ഷാ സേനയും ജില്ലാ അധികാരികളും താഴ്‌വരയിലുടനീളമുള്ള നിരവധി തീവ്രവാദികളെ ലക്ഷ്യമിട്ട് അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ഐഇഡികൾ ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ഇന്നലെ പാകിസ്ഥാനിൽ താവളമുറപ്പിച്ചിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്‌വാരയിലെ വീട് ബോംബ് വച്ചു തകർത്തിരുന്നു.
What's Your Reaction?






