കോടതി ഫീസും ഭൂനികുതിയും കുത്തനെ കൂട്ടി, ക്ഷേമ പെൻഷനിൽ മാറ്റമില്ല; ബജറ്റ് 2025ൽ കൂടുന്നത് ഇതെല്ലാം
ബജറ്റിൽ പ്രഖ്യാപിച്ച ഫീസ്, നികുതി വർദ്ധനവുകൾ ഇതൊക്കെ

2025ലെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ എത്തിയപ്പോൾ ഏറ്റവും പ്രധാന ശ്രദ്ധ ക്ഷേമപെൻഷൻ വർദ്ധനയും കിഫ്ബി റോഡുകളിൽ ഏർപ്പെടുത്തുന്ന് പ്രതീക്ഷിച്ചിരുന്ന യൂസർ ഫീയെ കുറിച്ചും ആയിരുന്നു.
കിഫ്ബിയെ ലാഭകരമാക്കി മാറ്റും എന്ന് മാത്രമൊതുങ്ങിയ മന്ത്രിയുടെ പ്രഖ്യാപനം വരും ദിവസങ്ങളിലും ചർച്ചയാകും.
ഭൂനികുതി കൂട്ടി
കേരളത്തിലെ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പാട്ടം നിരക്ക് വർദ്ധിപ്പിച്ചു
ഭൂമിയുടെ പാട്ടം നിരക്ക് സർക്കാർ പരിഷ്ക്കാരിച്ചു. പാട്ട നിരക്ക് കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി നടപ്പാക്കും.
ഇവി ടാക്സിൽ മാറ്റം
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചായിരിക്കും നികുതിയിൽ മാറ്റം വരുക
ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കുംകേരളത്തിൽ ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചത് നിരക്കു വര്‍ധിക്കാൻ കാരണമാകും.
പഴക്കും കൂടും തോറും നികുതിയും കൂടും
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.
ശമ്പള വർധന
ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധനവുകളിൽ ആശ്വാസം ഒരു വർദ്ധനവ് ഇതാണ്. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും.
കോടതി ഫീസുകൾ കുത്തനെ കൂടി
ചെക്ക് കേസുകളിൽ കുത്തനെ വർധനവ്
ചെക്ക് കേസുകൾക്ക് സംസ്ഥാനത്തെ കോടതി ഫീസ് ഇപ്പോൾ 10 രൂപയാണ്. ഇനി മുതൽ ചെക്കിലെ തുക അനുസരിച്ച് ഫീസ് വർധിക്കും.
നിരസിക്കപ്പെടുന്ന ചെക്കിൻ്റെ തുക 10000 രൂപ വരെയാണെങ്കിൽ 250 രൂപയായും 10000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.
കുടുംബകോടതികളിലും ചിലവ് കൂടും
വസ്തു സംബന്ധമായ കുടുംബകോടതികളിലെ കേസുകളുടെ ഫീസും വർധിപ്പിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയാക്കി. ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനമായിരിക്കും ഇനി ഫീസ്.
അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളിൽ പരമാവധി രണ്ട് ലക്ഷം രൂപ എന്ന വ്യവസ്ഥയിൽ, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന അപ്പീലുകൾക്കും ഇതേ ഫീസുകളാകും ഈടാക്കുക.
What's Your Reaction?






