ആലപ്പുഴയിൽ അയൽവാസിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസ്; മകനു പിന്നാലെ മാതാപിതാക്കളും അറസ്റ്റിൽ
കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് സൂചന.

അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് പിന്നാലെ മാതാപിതാക്കളും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശനെ(53)യാണ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം കൊലപാതകമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50) എന്നിവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. നേരത്തെ ഇവരുടെ മകന്‍ കിരണിൻ്റെ(29)അറസ്റ്റ് പുന്നപ്ര പോലീസ് രേഖപ്പെടുത്തിയിരുന്നു.
അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശന്‍ വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്കേല്‍പിക്കുന്നതിനുള്ള കെണിയൊരുക്കിയെന്നും വെള്ളിയാഴ്ച രാത്രി കുഞ്ഞുമോന്‍റെ വീട്ടിലേക്ക് വന്ന ദിനേശന്‍ ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും ദിനേശന്‍റെ മൃതദേഹം കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് സൂചന. ഷോക്കേറ്റ് നിലത്തു വീണ ദിനേശന്റെ മരണം ഉറപ്പാക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് കമ്പി കൊണ്ടു കൂടി ഷോക്കടിപ്പിച്ചെന്നും പറയുന്നു.
കിരണുമായി സംഭവസ്ഥലത്തെത്തി പുന്നപ്ര പോലീസ് തെളിവെടുപ്പ് നടത്തിയിരന്നു. കിരണുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരിലൊരാള്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കിരണിൻ്റെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ഇലക്ട്രിക്ക് ഷോക്കാണെന്ന് കണ്ടെത്തി. പരിസരപ്രദേശങ്ങളിലെങ്ങും ഇലക്ട്രിക്ക് ഷോക്കേല്‍ക്കുവാനുള്ള സാഹചര്യമില്ലാത്തത് സംശയത്തിനിടയാക്കിയിരുന്നു.
What's Your Reaction?






