അതിര്‍ത്തി സംസ്ഥാനങ്ങളെ ബഹിഷ്‌കരിക്കുന്നത് കര്‍ശനമാക്കി കാനഡ: അമേരിക്കന്‍ ബിസിനസുകള്‍ക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തി സംസ്ഥാനങ്ങളെ ബഹിഷ്‌കരിക്കുന്നത് കര്‍ശനമാക്കി കാനഡ: അമേരിക്കന്‍ ബിസിനസുകള്‍ക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്

പ്രസിദ്ധീകരിച്ചത്: 13 Dec, 2025
ഷെയർ ചെയ്യുക:

കാനഡയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ അമേരിക്കന്‍ ബിസിനസുകള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് ന്യൂനപക്ഷത്തില്‍ നിന്നുള്ള ഒരു പുതിയ റിപ്പോര്‍ട്ടാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. മാത്രമല്ല യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികള്‍ ഇതിന് നേരിട്ട് കാരണമായതായും രചയിതാക്കള്‍ ആരോപിക്കുന്നു.കനേഡിയന്‍ ടൂറിസത്തിലെ കുത്തനെയുള്ള ഇടിവ് കാരണമാണ് കാനഡയുമായി അതിര്‍ത്തി പങ്കിടുന്ന നിരവധി സംസ്ഥാനങ്ങളെ ബഹിഷ്‌കരിക്കുന്നത് കര്‍ശനമാക്കിയത്. ബുധനാഴ്ച പുറത്തിറക്കിയ കമ്മിറ്റിയുടെ എട്ട് പേജുള്ള വിശകലനമനുസരിച്ച്, 2025 ല്‍ അമേരിക്കയിലേക്കുള്ള കനേഡിയന്‍ യാത്ര കുത്തനെ കുറഞ്ഞു. ഇത് കാനഡയില്‍ നിന്നുള്ള ഹ്രസ്വകാല സന്ദര്‍ശകരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ബിസിനസുകള്‍ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല യുഎസ് സമ്പദ്വ്യവസ്ഥയില്‍ കാനഡ ടൂറിസത്തിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നുണ്ട്. 2024 ല്‍ മാത്രം, കാനഡയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 20.5 ബില്യണ്‍ ഡോളര്‍ യുഎസില്‍ ചെലവഴിച്ചു. ഇത് 140,000 അമേരിക്കന്‍ ജോലികള്‍ക്ക് പിന്തുണ നല്‍കി. എന്നാല്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ സാമ്പത്തിക ബന്ധം ഇപ്പോള്‍ വഷളായതായി കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

ട്രംപിന്റെ കനേഡിയന്‍ സാധനങ്ങള്‍ക്കുള്ള താരിഫ്, വ്യാപാര ചര്‍ച്ചകളിലെ പെട്ടെന്നുള്ള തടസ്സങ്ങള്‍, കാനഡയെ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ എന്നിവയുമായി ഈ ഇടിവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. ഈ നടപടികള്‍ ഉഭയകക്ഷി ബന്ധത്തെ ഇളക്കിമറിക്കുകയും യുഎസ് യാത്രയെ കാനഡ 'ബഹിഷ്‌കരിക്കല്‍' എന്ന് പലരും വിശേഷിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തുവെന്ന് അവര്‍ പറയുന്നു. ഇത് യുഎസും കാനഡയും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, വ്യാപാര ബന്ധങ്ങളെ തടസ്സപ്പെടുത്തി. ഇത് കാനഡയില്‍ നിന്നുള്ള സന്ദര്‍ശകരെ ആശ്രയിക്കുന്ന യുഎസ് ബിസിനസുകളെ ദോഷകരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.