കര്‍ക്കിന്റെ കൊലയ്ക്ക് കാരണം ആശയപരമായ എതിര്‍പ്പ്; പ്രതിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് പിതാവെന്ന് ഗവര്‍ണര്‍

കര്‍ക്കിന്റെ കൊലയ്ക്ക് കാരണം ആശയപരമായ എതിര്‍പ്പ്; പ്രതിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് പിതാവെന്ന് ഗവര്‍ണര്‍

പ്രസിദ്ധീകരിച്ചത്: 14 Sep, 2025
ഷെയർ ചെയ്യുക:

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കര്‍ക്കിനെ വെടിവച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. കൊലപാതകം നടന്ന യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷനല്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്‌പെന്‍സര്‍ കോക്‌സ് അറിയിച്ചു.

ക്യാംപസില്‍ സംവാദ പരിപാടിക്കിടെയാണ് 31 കാരനായ ചാര്‍ലി കര്‍കിന് വെടിയേറ്റത്. അക്രമിയ്ക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവയ്പിന് ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടി മറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു. 

ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്വേഷണ സംഘത്തിന് വിവരം നല്‍കുകയും ചെയ്തായിരുന്നു.