ഇസ്ലാമാബാദിൽ യുഎസ്- ഇറാൻ സമാധാന ചർച്ച നിർത്തി; കല്ലുകടിയായി അഭിപ്രായ വ്യത്യാസങ്ങൾ
പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ നിർത്തിവെച്ചു. ശനിയാഴ്ച 15 മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ ചർച്ചകൾ വൈകുന്നേരം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പാകിസ്ഥാന്റെ നിർദ്ദേശപ്രകാരം ഇരു രാജ്യങ്ങളും ഇടവേളയ്ക്ക് സമ്മതിച്ചതായി ഇറാൻ സർക്കാർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇരുപക്ഷത്തുനിന്നുമുള്ള സാങ്കേതിക വിദഗ്ധർ രേഖകൾ കൈമാറുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു.ലോകത്തിലെ എണ്ണയുടെ 20% കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് പൂർണ്ണമായും വീണ്ടും തുറക്കുക എന്നതാണ് ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യം. ചർച്ചകൾക്കിടയിൽ ഇരുപക്ഷത്തിനും 'മാനസികാവസ്ഥയിൽ മാറ്റങ്ങൾ' ഉണ്ടായിരുന്നുവെന്ന് ഇറാൻ പറയുന്നു. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ ഒരു ദശാബ്ദത്തോളം കാലത്തിനിടെ സംഭവിക്കുന്ന ആദ്യ യുഎസ്-ഇറാനിയൻ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ചർച്ചയുമാണിത്.