ആർഎസ്എസിനെതിരെ കുറിപ്പിട്ട് യുവാവ് ജീവനൊടുക്കി; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി
കേരളത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരായ (ആർഎസ്‌എസ്) ലൈംഗിക പീഡന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര.
ആർഎസ്‌എസ് അംഗങ്ങളിൽ നിന്ന് നേരിട്ട ആവർത്തിച്ചുള്ള ലൈംഗിക പീഡനം ആരോപിച്ച് ഐടി പ്രൊഫഷണലായ അനന്ദു അജി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ഷെഡ്യൂൾ ചെയ്ത പോസ്റ്റ് ഇട്ടതിന് ശേഷമാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനം തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും, ഇന്ത്യയിലുടനീളമുള്ള ആർഎസ്‌എസ് ക്യാമ്പുകളിൽ ഇത്തരം സംഭവങ്ങൾ വ്യാപകമാണെന്നും കുറിപ്പിൽ പറയുന്നു."ആർഎസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ വീണ്ടും വീണ്ടും പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു. താൻ മാത്രമല്ല ഇരയെന്നും ആർഎസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമായി പറയുന്നു. ശരിയാണെങ്കിൽ, ഇത് ഭയാനകമാണ്" എന്ന് പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ പറഞ്ഞു.