പൗരന്മാരല്ലാത്തവരുടെ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കാൻ യുഎസ്
വാഷിംഗ്‌ടൺ : യുഎസിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന പൗരന്മാരല്ലാത്തവരുടെ ഫോട്ടോഗ്രാഫുകളും മറ്റ് ബയോമെട്രിക് വിവരങ്ങളും ശേഖരിക്കണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഉത്തരവ്.
ട്രംപ് ഭരണകൂടത്തിന് കീഴിൽ സുരക്ഷയ്ക്കും, കുടിയേറ്റത്തിനും എതിരായ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
എല്ലാ വിമാനത്താവളങ്ങൾക്കും, ലാൻഡ് പോർട്ടുകൾക്കും, സീപോർട്ടുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ഫോട്ടോഗ്രാഫുകളും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നത് വിസ കാലാവധി കഴിഞ്ഞുള്ള താമസം തടയുന്നതിലൂടെയും കുറ്റവാളികളെയും തീവ്രവാദികളെയും തിരിച്ചറിയുന്നതിലൂടെയും ദേശീയ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഡിഎച്ച്എസിനെ സഹായിക്കുമെന്ന് ഡിഎച്ച്എസ് പറഞ്ഞു.
പുതിയ നിയമം ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. അമേരിക്കയിൽ സന്ദർശിക്കുകയും താമസിക്കുകയും ചെയ്യുന്ന എല്ലാ കുടിയേറ്റക്കാരെയും വിദേശികളെയും കുറിച്ചുള്ള വിവരശേഖരണം ഇതോടെ ലഭിക്കും.