യുഎസ് എഫ്ഡിഎയുടെ ഡ്രഗ് ഡിവിഷന്‍ മേധാവി രാജിവച്ചു

യുഎസ് എഫ്ഡിഎയുടെ ഡ്രഗ് ഡിവിഷന്‍ മേധാവി രാജിവച്ചു

പ്രസിദ്ധീകരിച്ചത്: 04 Nov, 2025
ഷെയർ ചെയ്യുക:

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജോര്‍ജ്ജ് ടിഡ്മാര്‍ഷ് രാജിവച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ചില ഗുരുതരമായ ആക്ഷേപങ്ങള്‍ക്കിടയിലാണ് രാജി. ആരോഗ്യ, മനുഷ്യ സേവന വകുപ്പിന്റെ വക്താവ് തിങ്കളാഴ്ച റോയിട്ടേഴ്സിനോട് വ്യക്തമാക്കിയതാണ് ഇക്കാര്യം.

ജനറല്‍ കൗണ്‍സലിന്റെ ഓഫീസിനെയും ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഓഫീസിനെയും ആശങ്കകളെക്കുറിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചതായി വക്താവ് പറഞ്ഞു. ഓവര്‍-ദി-കൗണ്ടര്‍, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ നിയന്ത്രിക്കുന്ന എഫ്ഡിഎയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരു ഡിവിഷന്റെ മേല്‍നോട്ടം വഹിക്കാന്‍ ജൂലൈയിലാണ്ല്‍ ടിഡ്മാര്‍ഷിനെ നിയമിച്ചത്.

സെക്രട്ടറി കെന്നഡി തന്റെ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ വ്യക്തികളില്‍ നിന്നും ഉയര്‍ന്ന ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പ്രതീക്ഷിക്കുന്നു, കൂടാതെ പൂര്‍ണ്ണ സുതാര്യതയ്ക്ക് പ്രതിജ്ഞാബദ്ധനാണെന്നും എച്ച്എച്ച്എസ് പറഞ്ഞു. ഞായറാഴ്ച ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ചില മരുന്നുകളുടെ ദ്രുത അംഗീകാരത്തിനായുള്ള ഒരു പുതിയ പ്രോഗ്രാമിന്റെ നിയമപരമായ അടിസ്ഥാനത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് തന്നെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചതായി ടിഡ്മാര്‍ഷ് വ്യക്തമാക്കിയിരുന്നു. കൂടാതെ കനേഡിയന്‍ മരുന്ന് നിര്‍മ്മാതാക്കളായ ഔറീനിയ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ (AUPH.O) നിന്നും അദ്ദേഹം ഒരു കേസും നേരിടുന്നുണ്ട്.