സാമ്ബത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണത്തില്‍ നിയന്ത്രണം വന്നേക്കും
സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന.
ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് ധനവകുപ്പ് പരിധി നിശ്ചയിച്ചേക്കും. വൈദ്യുതി മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ പേരില്‍ 4600 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. ഈ തുകക്കായി കേന്ദ്രവുമായി കേരളം ചർച്ച നടത്തും. പണം കിട്ടിയില്ലെങ്കില്‍ നിയന്ത്രണം വേണ്ടിവരും. കേന്ദ്രത്തില്‍ നിന്നും 4000 കോടി രൂപ കിട്ടിയപ്പോഴാണ് ഓവർഡ്രാഫ്റ്റിലായിരുന്ന ട്രഷറിയില്‍ പ്രതിസന്ധി ഒഴിഞ്ഞത്.
ഈ പണം ശമ്ബളത്തിനെടുത്താല്‍ ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലേക്ക് പോകും. ഇതൊഴിവാക്കാനാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ശമ്ബളം മുടങ്ങുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകള്‍ അറിയിച്ചു. മാർച്ച് മാസത്തെ ആകെ ചെലവുകള്‍ക്കായി ആകെ 20000കോടി രൂപയാണ് സർക്കാരിന് കണ്ടെത്തേണ്ടത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്ബളം കിട്ടി; മൂന്നാംനാളും ശമ്ബളം ലഭിക്കാതെ ഭൂരിപക്ഷം ജീവനക്കാർ
What's Your Reaction?