രണ്ടു മക്കളെ ശ്വാസം മുട്ടിച്ചുകൊന്നു; വിവരം പൊലീസില്‍ അറിയിച്ച് അമ്മ
രണ്ടു മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന യുവതി അറസ്റ്റില്‍.
ഹൈദരാബാദ്: രണ്ടു മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന യുവതി അറസ്റ്റില്‍. ഏഴ് വയസുള്ള മകനെയും ഒമ്ബത് വയസുള്ള മകളെയും കൊലപ്പെടുത്തിയ ഗംഗാദേവി എന്ന യുവതിയാണ് അറസ്റ്റിലായത്.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ഗംഗാദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളോട് മോശമായി പെരുമാറിയതിന് ഭർത്താവിനെതിരെ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്ത് ജയിലടക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് യുവതി പൊലീസിനെ വിളിച്ച് കൊലപാതക വിവരം പറയുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു ഗംഗാദേവിയെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നെന്നും ഇതില്‍ അസ്വസ്ഥയായിരുന്നുവെന്നും പൊലീസ് പറയുന്നു.
What's Your Reaction?